ഉമിത്തീ......

മനസാകെ വരണ്ടുണങ്ങി, "തമസോ മാ" ചൊല്ലിയ ഉപനിഷത്തിനും മായ്ക്കാനാകാത്ത തമസ് കട്ടപിടിച്ചിരിക്കുന്നു. മനസിലെ "ര"കാരതമസിനെ മാറ്റി, വെളിച്ചം തെളിക്കുന്ന "അക്ഷരഗുരു"ക്കന്മാർ പകച്ച് നിൽക്കുന്നു. അക്ഷരങ്ങൾ വിടചൊല്ലുന്നു. വേദമന്ത്രം ചൊല്ലിയ നാവിൽ വികടസരസ്വതി വിളയാടുന്നു.ഈരടി ലഹരി പടർത്തിയ സിരകളിന്ന് ദ്രാക്ഷദ്രാവകത്തിന്റെ രൂക്ഷത തേടുന്നു.

മൂന്നാധികൾക്കും ശാന്തി ചൊല്ലിയ ഗുരുപരമ്പരയെ തട്ടി നീക്കി, മനസിൽ പ്രതികാരം തിളയ്ക്കുന്നു. ലക്ഷ്യമേതെന്നറിയാതെ മനസിന്റെ ഞാണിൽ നിന്നസ്ത്രങ്ങൾ പലതും പായുന്നു.  മൂവേഴിരുപത്തൊന്നിന്റെ കണക്കിൽ പരശുവേന്തിയ രാമനെ പടിയിറക്കി രക്താങ്കിതമായ നാരസിംഹദംഷ്ട്രകൾ മനസിൽ തെളിയുന്നു.

അറിയില്ല, ചുട്ടുനീറ്റുന്നയീ ഉമിത്തീ കത്തിയ തീപ്പൊരികളെവിടെ നിന്നെന്ന്. എന്തിനെന്നറിയാതെ ഉമിത്തീയിലെരിയുമ്പോൾ മനസിൽ ശ്രീകൃഷ്ണവിലാസത്തിന്നീരടി മുഴങ്ങുന്നു. ഗുരുഭക്തിയിൽ നീറിയെരിഞ്ഞ കവിയുടെ ആത്മാവിന്റെ തേങ്ങലോ? അതോ സംരക്ഷകന്റെ നാവിൽ നിന്നു പതിതയെന്ന ചൊല്ലു കേട്ട ജാനകിയുടെ കണ്ണീരോ? അറിയില്ല. പക്ഷേ, ഉള്ളിനെ ചുട്ടുനീറ്റി, എന്തോ........

Comments

  1. ഇത് എല്ലാവര്‍ക്കും മനസ്സിലായി കൊള്ളണമെന്നില്ല........കാര​ണം എന്നെയും അരുണിനെയും പോലെയുള്ള “ബുദ്ധിജീവി“കള്‍ക്ക് മാത്രം മാത്രം മനസ്സിലാകുന്ന തരത്തിലുള്ള ഭാഷയാണിത്...... മനസ്സിലാകാത്ത ബ്ലഡി ലോക്കത്സിനു വേണ്ടി ഈ കഠിന പദാവലി ലളിതമാക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ.....

    (Ist Para) തൊണ്ട വരണ്ടുണങ്ങുന്നു.കടം വാങ്ങിയ കാശും കൊടുത്ത് പൈന്‍റ് വാങ്ങാന്‍ വിട്ട സോമനെ കാണുന്നില്ല. ‘താമസിക്കരുതേ സോമാ‘ എന്ന് പ്രതേകം പറഞ്ഞു വിട്ടതാ.... അപ്പറത്തെ കൊച്ചിന് ഒരു ലവ് ലെറ്റർ എഴുതാമെന്ന് വച്ചാൽ ഒലിപ്പിക്കുന്ന ഡയലോഗ്സ് വല്ലതും മനസ്സിലോട്ട് വരണ്ടേ.....അക്ഷരഗുരുവും അക്ഷര ശിഷ്യനും അക്ഷര PTA പ്രസിഡന്റും എല്ലാം പകച്ചും പുകച്ചും അവിടെ തന്നെ നിൽപ്പാണ്. സോമാ സോമാ എന്നു മാത്രം വിളിച്ച നാവ് ‘ക’ യും ‘പു’ യും ചേര്‍ത്ത സോമാ എന്ന് വിളി തുടങ്ങി. ഒരു പെഗ് മദ്യത്തിന്‍റെ രൂക്ഷത തേടുന്ന ഞാന്‍ വിറയാര്‍ന്ന കൈകളുയര്‍ത്തി ചോദിക്കുന്നു.....സോമാ നീയെവിടെ .....ചത്തോ......

    (IInd Para) മൂന്നാറിലേക്ക് രണ്ട് ദിവസം പോയാലോ എന്ന് ഗുരുവിന്‍റെ മകള്‍ ശാന്തിയോട് ചോദിച്ചു എന്നത് നേര് .....പക്ഷേ അതവള്‍ ഗുരുവിനോട് പറയുമെന്നും അങ്ങേരുടെ ‘തട്ട്’ കിട്ടുമെന്നും നിരീച്ചില്ല...ആരോടും ഒന്നും പറയാതെ കിട്ടിയതു വാങ്ങി പ്രതികാരം ഞാന്‍ മനസ്സില്‍ തിളപ്പിച്ചു വച്ചു.(വെറുതേ ഒരു രസം.). അവളെ വീഴ്ത്താന്‍ ഞാനയച്ച അസ്ത്രങ്ങളെല്ലാം ‘മുന’യൊടിച്ച് അവള്‍ തിരിച്ചു തന്നു. അവളുടെ തന്തപ്പടിയുടെ വാക്കു വിശ്വസിച്ച് എന്‍റെ അച്ഛന്‍ എന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടപ്പോള്‍ അവള്‍ കിണിച്ചിട്ടുണ്ടാകുമോ ? അവളുടെ പുഴുപ്പല്ലുകള്‍ തിളങ്ങിയിട്ടുണ്ടാകുമോ?

    (IIrd Para) ഇന്ന് ഞാന്‍ പെരുവഴിയിലാണ് .പട്ടിണി കിടന്നും പൈപ്പു വെള്ളം കുടിച്ചും ക്ഷീണിച്ചു പോയ ഞാന്‍ ഇന്ന് കുറ്റബോധത്തിന്‍റെ ഉമിത്തീയില്‍ വെന്തെരിയുകയാണ്..എന്‍റെ ഗുരുവായ ആ പരട്ടക്കെളവന്‍റെ മോളെ പ്രേമിക്കേണ്ടായിരുന്നു. തെറ്റായിപ്പോയി....പ്രേമമെന​്നും പറഞ്ഞ് നടക്കാതെ വളവില്‍ പതിയിരുന്നു പീഡിപ്പിച്ചാല്‍ മതിയായിരുന്നു....കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണ് എന്‍റെ പരാജയം.അമ്പലത്തിലെ മൈക്കില്‍ നിന്നും മുഴങ്ങിയ ഈരടികള്‍ ആ ചിന്ത ശരിവച്ചു. കൃഷ്ണവിലാസത്തില്‍ ഭഗീരഥന്‍ പിള്ള വലിയ വെടി ഒന്ന്....ചെറിയ വെടി നാല്......എന്താണ് എനിക്ക് പറ്റിയത്...ഗുരുവിനോട് ചെയ്തതില്‍ ദുഖിക്കുന്ന എന്‍റെ ആത്മാവിന്‍റെ തേങ്ങ.... സോറി...തേങ്ങലാണോ? അതോ സംരക്ഷിക്കുമെന്ന് കരുതിയ (അവള്‍ വെറുതെ അങ്ങ് കരുതിയതാ)എന്നില്‍ നിന്ന് മുട്ടന്‍ പണികിട്ടിയ വേലക്കാരി ജാനകിയുടെ കണ്ണീരിന്‍റെ പ്രതിഭലമോ? എനിക്കറിയാന്‍ പാടില്ല.....തൊണ്ട വരളുന്നു. സോമാ....നീയെവിടാടാ .......തെണ്ടീ.........

    ReplyDelete

Post a Comment

Popular posts from this blog

കാക്ക

ബജ്രംഗ് ബലീ കീ ജയ്!

വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ